കാബൂൾ: കാബൂൾ വിമാന താവളം അടച്ചതോടെ പതിനായിരങ്ങളാണ് അഫ്ഗാൻ അതിർത്തിയിലേക്ക് കരമാർഗം പാലായനം തുടങ്ങിയത്. യുഎസ് നാറ്റോ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് വിമാനത്താവളം അടച്ചത്.അതേസമയം താലിബാൻ സർക്കാർ രൂപീകരണം നീളുകയാണ്.
ഇറാൻ,പാക്കിസ്ഥാൻ,ഉസ്ബെക്കിസ്ഥാൻ,തജികിസ്താൻ, എന്നീ അയൽ രാജയങ്ങളിലേക് ആണ് അഭയാർഥികൾ പ്രവഹിക്കുന്നത്.
ആഗസ്റ്റ് 14 താലിബാൻ കാബൂൾ പിടിച്ചടക്കിയതിനു ശേഷം രണ്ടാഴച്ചാക്കിടെ 1.53 പേരാണ് വ്യോമമാർഗം അഫ്ഗാൻ വിട്ടത്. 5 ലക്ഷത്തോളം ആളുകൾ കൂടി രാജ്യം വിട്ടേക്കും എന്നാണു ഐക്യരാഷ്ട്ര സംഘടന ഏജൻസികൾ നൽകുന്ന സൂചന.
വിവിധ പദ്ധതികളുമായി സഹകരിച്ച 10000-40000 അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടനായില്ലെന്നു ജർമനി അറിയിച്ചു. ഇവരെ സ്വികരിക്കുമെന്നു ജർമനി നേരത്തെ അറിയിച്ചിരുന്നു.കാബൂൾ വിമന താവള നടത്തിപ്പിനായി ഖത്തറും തുർകിയും തലിബാനുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ നടപടികൾ പൂർത്തിയാകാൻ ആഴ്ചകൾ എടുക്കും.
രാജ്യം വിടാൻ ആഗ്രഹിക്കുന്നെ എല്ലാവർക്കും സുരാക്ഷിതമാർഗം ഒരുക്കണമെന്നു തിങ്കളാഴ്ച യു എൻ രക്ഷാ സമിതി തലിബനോട് അഭ്യർത്ഥിചിരുന്നു.
കാബൂൾ വിമാനത്താവളത്തിൽ യുഎസ് ഉപേക്ഷിച്ചുപോയ വിമാനങ്ങളുടെയും സൈനിക വാഹനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു.170 വിമാനങ്ങളും വാഹനങ്ങളും ആണ് യൂ എസ് ഉപേക്ഷിച്ചത്. യു എസ്ന്റെ ഇടപെടൽ ഒരു ദുരന്തമായിരുന്നു എന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക