കാബൂള്‍: യുഎസ് ഭീകരരുടെ കരിമ്ബട്ടികയില്‍ നിന്ന് ഹഖാനി ഗ്രൂപ്പ് അംഗങ്ങളെ ഒഴിവാക്കണമെന്നു അമേരിക്കയോട് ആവശ്യമുയര്‍ത്തി താലിബാന്.
അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന് സര്‍ക്കാരില്‍ ഹഖാനി ഗ്രൂപ്പ് ഏറ്റവും ശക്തമായ സാന്നിധ്യമായതിന് പിന്നാലെയാണ് താലിബാന് ഇങ്ങനെ ഒരു ആവിശ്യം ഉന്നയിച്ചിരിക്കുന്നത്
കരിമ്ബട്ടികയിലെ പുതിയ യുഎസ് നിലപാട് ദോഹ ഉടമ്ബടിയുടെ ലംഘനമാണ്. ഇസ്ലാമിക് എമിറേറ്റ്സ് മന്ത്രിസഭയിലും ഹഖാനി ഗ്രൂപ്പിന്റെ കുടുംബാംഗങ്ങളോടുമുള്ള പെന്്റഗണിന്െ്റ നിലപാട് സ്വീകാര്യമല്ലെന്നും താലിബാന് പറഞ്ഞു.
ഇത് ദോഹ ഉടമ്ബടിയുടെ കൃത്യമായ ലംഘനമാണ്. ഹഖാനി കുടുംബം ഇസ്ലാമിക് എമിറേറ്റിന്റെ ഭാഗമാണ്. അതിന് പ്രത്യേക സംഘടനയോ പേരോ ഇല്ല. ഇതിലുടെ യുഎസ് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കടന്നുകയറുകയാണ്. ഇത് തങ്ങള്‍ക്ക് സ്വീകാര്യമല്ല മാത്രമല്ല ഇത് തെറ്റായ നിലപാടാണെന്നും താലിബാന് വ്യക്തമാക്കി. എത്രയും വേഗം തന്നെ നയതന്ത്ര ബന്ധം പുലര്‍ത്താന്‍ യുഎസ് പരിഗണിക്കണമെന്നും താലിബാന് വക്താവ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനില്‍ താലിബാന് പ്രഖ്യാപിച്ച താത്ക്കാലിക സര്‍ക്കാരില്‍ ഹഖാനി ഗ്രൂപ്പില്‍ നിന്ന് നാല് പേരാണ് ക്യാബിനറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും യുഎന്‍ ഉപരോധ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. താലിബാനും യുഎന്‍, യുഎസ് ഉപരോധത്തിന് കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക