തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖയായി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്കൂളുകള്‍ നവംബര്‍ ഒന്ന് മുതലാണ് വീണ്ടും തുറക്കുന്നത്.
സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ പ്രത്യേക മാര്‍ഗരേഖ ഇതിനായി പുറത്തിറക്കുമെന്നും ബയോ ബബിള്‍ പ്രകാരം കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യാഴാഴ്ച അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കരട് മാര്‍ഗരേഖയില്‍ പറയുന്നു. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സ്കൂളിന് സമീപത്തെ കടകളില്‍ പോയി ഭക്ഷണം കഴിക്കാനും കുട്ടികളെ അനുവദിക്കില്ല.
ഒരു ബെഞ്ചില്‍ പരമാവധി രണ്ടുപേര്‍ മാത്രം എന്ന നിലയിലാണ് കുട്ടികള്‍ക്ക് ഇരിപ്പിടം ഒരുക്കേണ്ടത്. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ കയറരുതെന്ന് കരട് മാര്‍ഗരേഖയില്‍ പറയുന്നു.
സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി സമ്ബൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം വ്ക്തമാക്കിയിരുന്നു.
എല്ലാ വിശദാംശങ്ങളും ഇതിനായി പരിശോധിക്കും. ഇതിന്റെ ഭാഗമായി അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക