കൊച്ചി: മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് നടന് ബാല. മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടത്. ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു. മോന്സന് അയല്വാസിയായതു കൊണ്ടാണ് ഫോണ്‍ വിളിച്ചതെന്നും നാല് മാസം മുന്‍പ് നടന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ബാല പറഞ്ഞു.
മോന്സന് ചെയ്ത നല്ല കാര്യങ്ങള്‍ കണ്ട് സുഹൃത്തായി. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിയില്ലായിരുന്നു. തട്ടിപ്പുകളെ കുറിച്ച് മലയാളികള്‍ക്ക് അറിയില്ലെങ്കില്‍ തമിഴ്നാട്ടില്‍ താമസിക്കുന്ന താന്‍ എങ്ങനെ അറിയുമെന്നും ബാല ചോദിക്കുന്നു.
മോന്സന് പണം തട്ടിയിരുന്നത് വിദേശത്തു നിന്ന് വരാനുള്ള പണം ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ച്; സ്വന്തമായി പാസ്പോര്‍ട്ട് പോലും ഇല്ലാത്ത മോന്സന് വിദേശത്ത് പോയി എന്ന് ആളുകളെ പറഞ്ഞു പറ്റിച്ചു
മോന്‍സനായി നടന് ബാല മുമ്പ് ഇടപെട്ടതിന്റെ തെളിവായി ഫോണ്‍ സംഭാഷണം പുറത്ത് വന്നു. മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത് നല്കിയ പരാതി പിന്‍വലിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടത്.
എന്നാല്‍ മോന്സണ് തനിക്കെതിരേ കള്ളക്കേസ് നല്‍കിയെന്നും പരാതി പിന്‍വലിക്കാന്‍ പറ്റില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്. കേസ് ഒഴിവാക്കാന്‍ താന്‍ ഇടപെടാം, മോന്‍സണെ കുറിച്ച് മോശമായി സംസാരിക്കേണ്ടെന്നും ബാല സംഭാഷണത്തില്‍ പറയുന്നു.
പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുന്നു.
facebook likes kaufen
പ്രതികരിക്കാൻ ഇവിടെ എഴുതുക