അഹമ്മദാബാദ്: ദിവസം കൂലിയായി കിട്ടുന്ന 350 രൂപ കാമുകിയ്ക്ക് ഷോപ്പിംഗിന് തികയുന്നില്ല. വീട്ടു ചിലവിന് പണമില്ലാതാകുന്നതില് മനംമടുത്ത് വിവാഹിതനായ യുവാവ് യുവതിയെ വെട്ടിക്കൊന്നു.
ബാര്‍ബര്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഷോപ്പിങ്ങിനോടുള്ള യുവതിയുടെ അമിതാസക്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടി.
യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന പഞ്ചലാണ് അറസ്റ്റിലായത്. ലീലയാണ് കൊല്ലപ്പെട്ടത്. ഷോപ്പിങ്ങിനോടുള്ള കാമുകിയുടെ അമിതാസക്തിയില്‍ മനസ് മടുത്തിട്ടാണ് കൊലപാതകം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവാവ് കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
ഷോപ്പിങ്ങിനായി തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടു. ഇത് സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതിയെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
എന്‍ജിനീയറിങ് കമ്പനിയിലെ വെല്‍ഡറാണ് യുവാവ്. ജോലിക്ക് പോകുന്ന സമയത്തെല്ലാം യുവതി വിളിച്ച് ഷോപ്പിങ്ങിന് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കും.
പ്രതിദിനം 350 രൂപയാണ് യുവാവിന് കൂലിയായി ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് കാമുകിയുടെ ആവശ്യങ്ങളും കുടുംബ ചെലവുകളും നിറവേറ്റാന്‍ കഴിയാതെ വന്നതോടെയാണ് കാമുകിയെ ഇല്ലായ്മ ചെയ്യാന്‍ പഞ്ചല്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം താനുമായുള്ള ബന്ധം വീട്ടില്‍ വിളിച്ച് പറയുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ പഞ്ചല്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
റോഡില്‍ വച്ചാണ് യുവതിയുടെ കഴുത്തുമുറിച്ചത്. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന്് കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക