മൽസരത്തിനിടെ റഫറി റഫറി റോഡ്രിഗോ ക്രിവെല്ലറോയെ ഗ്രൗണ്ടിലേക്ക് തള്ളിയിട്ട് കഴുത്തിൽ ചവിട്ടി ബ്രസീൽ താരം വില്യം റിബെയ്റോ. സംഭവത്തിൽ വില്യം റിബെയ്റോയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
റയോ ഗ്രാൻഡ് ഡോ സോളിലെ ഫെലിക്സ് സ്റ്റേഡിയത്തിൽ നടന്ന സോക്കർ മൽസരത്തിനിടെയാണ് സംഭവം.
സാവോ പോളോ ടീമും ഗ്വാറാനി എഫ്സിയും തമ്മിലുള്ള ലീഗ് മല്സരത്തിന്റെ രണ്ടാം പകുതിയുടെ 14–ാം മിനിട്ടിലാണ് പ്രകോപനം ഒന്നുമില്ലാതെ ബ്രസീൽ താരം ആക്രമണം നടത്തിയത്. ഗ്വറാനി ടീമിന് ഫ്രീ കിക്കിനുള്ള അവസരം നൽകിയതാണ് രോഷത്തിന് കാരണം.
https://youtu.be/VRJPp3dyaZ0
യാതൊരു ദയയും കൂടാതെ റെബെയ്റോ റഫറിയെ ഗ്രൗണ്ടിലേക്ക് തള്ളിയിടുന്നതിന്റെയും കഴുത്തിൽ ചവിട്ടുന്നതിന്റെ മറ്റ് കളിക്കാർ അവിടേക്ക് ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നു.
വൈകിട്ട് മകൻ വീട്ടിൽ തിരിച്ചെത്താത്തപ്പോൾ ഞങ്ങൾ വിഷമിച്ചു; സംഭവമുണ്ടായി ഏകദേശം 12 മണിക്കൂറായിരുന്നു, മോർച്ചറിയിൽ നിന്നു ഫോൺ കോൾ വന്നു; ഒരു മൃതദേഹം കിട്ടിയിട്ടുണ്ട്, തിരിച്ചറിയണം എന്ന് അവർ ആവശ്യപ്പെട്ടു. ചെന്നു നോക്കിയപ്പോൾ മകന്റെ മൃതദേഹമായിരുന്നു അത്, അവന്റെ തലയുടെ പുറകിൽനിന്നു പുറത്തേക്കു വന്ന രക്തം കട്ടപിടിച്ചതായി കണ്ടില്ല; മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം കർഷകർക്കു നേരെ വന്ന സമയത്ത് അവൻ അവിടെ ഉണ്ടായിരുന്നു; വാഹന വ്യൂഹത്തിന്റെ രണ്ടാമത്തെ കാറാണ് അവനെ ഇടിച്ചത്, ഞാൻ അവന്റെ മൊബൈൽ ഫോണിലെ റെക്കോർഡിങ് പരിശോധിച്ചപ്പോൾ വിഡിയോ അതിലുണ്ട്; റാം ദുലാരെ കശ്യപ്
ഇതോടെ ബ്രസീൽ താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആക്രമണമേറ്റ റഫറിക്ക് സാരമായ പരുക്കാണ് കഴുത്തിനേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക