ചെന്നൈ: കശുവണ്ടി ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ ഡി.എം.കെ. എം.പി. ടി.ആർ.വി.എസ്. രമേഷ് കോടതിയിൽ കീഴടങ്ങി. കടലൂരിലെ എംപിയാണ് ഇദ്ദേഹം. രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ഗോവിന്ദരാജ് (55) കഴിഞ്ഞമാസം 20-നാണ് മരിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് രമേഷും സംഘവും മർദിച്ചതാണ് മരണകാരണമെന്ന് ഗോവിന്ദരാജിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. രമേഷിന്റെ കൂട്ടാളികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തൊഴിലാളിയുടെ മരണത്തിന് പിന്നാലെ ചില രാഷ്ട്രീയ പാർട്ടികൾ ഡി.എം.കെക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എം.പി. കോടതിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക