ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് നിങ്ങളെങ്കിൽ മാതാപിതാക്കളുടെ ചില സ്ഥിരം ഉപദേശങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകും.
ഫോണിൽ സംസാരിക്കുന്നത് കുറയ്ക്കുക, പത്രം വായിക്കുക ഇങ്ങനെ നീളുന്നു ഇന്ത്യയിലെ മാതാപിതാക്കളുടെ ഉപദേശങ്ങൾ.
നിങ്ങൾ അതിരാവിലെ ഉണർന്നാൽ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും’ എന്ന ഈ ഉപദേശം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പോലും ഈ പതിവ് തുടരുന്നതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
2016-ൽ ഗൂഗിളിന്റെ തലവനായിരുന്നപ്പോൾ റീകോഡിന് നൽകിയ അഭിമുഖത്തിൽ പിച്ചൈ തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് പ്രകാരം, പിച്ചൈ നേരത്തെ ഉണരുന്ന വ്യക്തിയാണ്. രാവിലെ എണീറ്റ ഉടൻ ആദ്യം ചെയ്യുന്ന കാര്യം പത്രം വായിക്കുക എന്നതാണ്. മിക്ക ഇന്ത്യൻ വീടുകളിലും ഇപ്പോഴും ഈ രീതി സാധാരണമാണ്. വാൾ സ്ട്രീറ്റ് ജേണൽ ആണ് താൻ വായിക്കാറുള്ളതെന്നും അഭിമുഖത്തിൽ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ചിലപ്പോൾ ന്യൂയോർക്ക് ടൈംസ് ഓൺലൈൻ പോർട്ടലും വായിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് നിങ്ങളെങ്കിൽ മാതാപിതാക്കളുടെ ചില സ്ഥിരം ഉപദേശങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകും. വിജയകരമായ ജീവിതത്തിനായി മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന ഏറ്റവും വലിയ ഉപദേശം രാവിലെ നേരത്തെ ഉണരുക എന്നതായിരിക്കും. ഈ ഉപദേശത്തിനൊപ്പം മറ്റ് ചില കാര്യങ്ങളും ഉൾപ്പെട്ടേക്കാം. രാവിലെയുള്ള നടത്തം, പഴങ്ങൾ കഴിക്കുക, ഫോണിൽ സംസാരിക്കുന്നത് കുറയ്ക്കുക, പത്രം വായിക്കുക ഇങ്ങനെ നീളുന്നു ഇന്ത്യയിലെ മാതാപിതാക്കളുടെ ഉപദേശങ്ങൾ.
‘നിങ്ങൾ അതിരാവിലെ ഉണർന്നാൽ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും’ എന്ന ഈ ഉപദേശം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പോലും ഈ പതിവ് തുടരുന്നതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
2016-ൽ ഗൂഗിളിന്റെ തലവനായിരുന്നപ്പോൾ റീകോഡിന് നൽകിയ അഭിമുഖത്തിൽ പിച്ചൈ തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് പ്രകാരം, പിച്ചൈ നേരത്തെ ഉണരുന്ന വ്യക്തിയാണ്. രാവിലെ എണീറ്റ ഉടൻ ആദ്യം ചെയ്യുന്ന കാര്യം പത്രം വായിക്കുക എന്നതാണ്. മിക്ക ഇന്ത്യൻ വീടുകളിലും ഇപ്പോഴും ഈ രീതി സാധാരണമാണ്. വാൾ സ്ട്രീറ്റ് ജേണൽ ആണ് താൻ വായിക്കാറുള്ളതെന്നും അഭിമുഖത്തിൽ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ചിലപ്പോൾ ന്യൂയോർക്ക് ടൈംസ് ഓൺലൈൻ പോർട്ടലും വായിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഇന്ത്യയിൽ വളർന്നതിനാൽ പ്രഭാത ദിനചര്യകളിൽ ചായ കുടിക്കുന്ന ശീലമുണ്ടെന്നും പിച്ചൈ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണവും ഇന്ത്യൻ വീടുകളിൽ വളരെ സാധാരണമാണ്. ടോസ്റ്റ്, ഓംലെറ്റ്, ചായ എന്നിവയാണ് മിക്കപ്പോഴും കഴിക്കുന്ന പ്രഭാത ഭക്ഷണം. താൻ രാവിലെ വ്യായാമം ചെയ്യാറില്ലെന്നും പിച്ചൈ സൂചിപ്പിച്ചു. എന്നാൽ എല്ലാ ദിവസവും കുറച്ച് സമയം ഇതിനായി ചെലവിടാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയിൽ വളർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച സുന്ദർ പിച്ചൈ എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തന്നെയാണ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ തലവനാണ് ഇന്ന് പിച്ചൈ. 27 വർഷം മുമ്പ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു കോഴ്സ് പഠിക്കുന്നതിനായി ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയപ്പോൾ താൻ നേരിട്ട വെല്ലുവിളികൾ 2020 ജൂണിൽ പിച്ചൈ വിവരിച്ചിരുന്നു. “എന്റെ അച്ഛൻ ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ തുക യു എസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി ചെലവഴിച്ചു. അതുകൊണ്ട് എനിക്ക് സ്റ്റാൻഫോർഡിൽ പഠിക്കാൻ സാധിച്ചു. വിമാനത്തിൽ കയറുന്നത് ആദ്യമായിട്ടായിരുന്നുവെന്നും പിച്ചൈ അന്ന് പറഞ്ഞു.
ചെന്നൈയിൽ വളർന്ന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച പിച്ചൈ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടി. 2004 ൽ അദ്ദേഹം Googleൽ പ്രവേശിച്ചു. ഗൂഗിൾ ടൂൾബാറും (Google Toolbar) ഗൂഗിൾ ക്ലോമും (Google Chrome) വികസിപ്പിക്കുന്നതിന് നേതൃത്വം നൽകി. അത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇന്റർനെറ്റ് ബ്രൗസറായി വളർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക