തൊടുപുഴ: മൂലമറ്റം മേഖലയിലുണ്ടായ പ്രളയക്കെടുത്തിയില്രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴ് വാരം കോളനി വെള്ളത്തില്‍ മുങ്ങിയെന്നറിഞ്ഞ അശോക ജംഗ്ഷനിലെ തന്റെ ചിക്കന്‍ സ്റ്റോര്‍ അടച്ചിട്ട് ഓടിയെത്തിയ കല്ലേപുളിക്കല്‍ സുമേഷി(33)നെയാണ് കാലിന് സാരമായ പരിക്ക് സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ വീടുകളില്‍ നിന്ന് ചുമന്നു കൊണ്ടുപോകുന്നതിനിടെ കാലിന്റെ ഉപ്പൂറ്റിയില്‍ ജനാലയുടെ ചില്ല് തുളഞ്ഞു കയറിയായിരുന്നു അപകടം സംഭവിച്ചത്.
സുമേഷിനൊപ്പം അനില്‍കുമാര്‍, സുബിന്,ബിബിന്‍,ബഷീര്‍ തുടങ്ങിയ സുഹൃത്തുക്കളുമുണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒന്നരമാസത്തോളം ചിക്കന്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. അതില്‍ നിന്നും മുക്തനായി കട തുറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിറങ്ങി ആശുപത്രിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക