കാസർഗോഡ് ജില്ലയിലെ യെൽലോ അലെർട് പിൻവലിച്ചു. ഞായറാഴ്ച പലയിടത്തും മഴ പെയ്തെങ്കിലും ശക്തി കുറവായിരുന്നതിന്നാലും മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും കൊണ്ടുമാണ് യെൽലോ അലെർട് പിൻവലിച്ചത് . മൂന്നു ദിവസമായി പെയ്ത മഴയില്‍ കൃഷി ഉള്‍െപ്പടെ വ്യാപക നാശം ജില്ലയിലുമുണ്ടായിരുന്നു. അവധി കാരണം കണക്കുകള്‍ കൃത്യമായി ലഭ്യമായില്ലെന്ന് റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലയിലും കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒക്ടോബര്‍ 21വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക