ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ജയ്സ്വാള്‍, ശിശിപാല്, നന്ദന് സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.
സത്യപ്രകാശിന്റെ കയ്യിൽ നിന്ന് ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ മറ്റ് ആറ് പേരെയും തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ മൂന്നിനാണ് നാലു കര്‍ഷകര്‍ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക