പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികള്‍ നശിപ്പിക്കുന്നു. പറമ്ബിലും പാടത്തും ഇവ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം അറയ്ക്കല്‍ മനയ്ക്കലവളപ്പില്‍ അബു ഹസ്സന്റെ കുലവരാറായ 29 സ്വര്‍ണമുഖി വാഴകളാണ് പൂര്‍ണമായും നശിപ്പിച്ചത്. കപ്പ ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങളും നശിപ്പിക്കുന്നുണ്ട്.
പാടവരമ്പുകളും നെല്‍ച്ചെടികളും കുത്തിമറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാത്രിയിലാണ് ഇവയുടെ ആക്രമണം. ബോറപ്പ് പൗഡര്‍ കൃഷിയിടങ്ങളില്‍ കിഴികെട്ടിവെച്ച് കാട്ടുപന്നികളെ തുരത്താമെന്ന് കൃഷിവകുപ്പ് പറയുന്നു. ഒരേക്കര്‍ സ്ഥലത്തേക്ക് രണ്ട് കിലോഗ്രാം വേണ്ടിവരും. മൂന്നാഴ്ചവരെ മാത്രമാണ് ഇതുകൊണ്ടുള്ള ഗുണം കിട്ടുക. ആവര്‍ത്തിച്ചുള്ള ഉപയോഗം ഗുണം ചെയ്യുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക