ന്യൂഡൽഹി: സൗജന്യ റേഷൻ 2022 മാർച്ച് വരെ നല്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കാർഡിലെ ഓരോ വ്യക്തിക്കും 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ് നൽകാനാണ് തീരുമാനമായത്.
കഴിഞ്ഞ വർഷം ദേശവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ സൗജന്യ ധാന്യ വിതരണം തുടങ്ങിയത്. കേന്ദ്രസർക്കാറിന്റെ സൗജന്യ റേഷൻ പദ്ധതി വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ഇപ്പോൾ നാലാം തവണയാണ് സമയപരിധി നീട്ടുന്നത്.
നേരത്തെ നവംബർ 30 വരെയായിരുന്നു സൗജന്യ റേഷൻ സർക്കാർ നീട്ടിയിരുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് വീണ്ടും നീട്ടാൻ തീരുമാനമായത്. 53344 കോടി രൂപയാണ് ഈ നാല് മാസത്തേക്ക് സർക്കാർ ചിലവഴിക്കുക.
അതേസമയം, ഫെബ്രുവരിയിൽ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വിവാദമായ കാർഷിക പരിഷ്കരണ നിയമം റദ്ധാക്കിയതെന്നും, ഇപ്പോൾ സൗജന്യ റേഷൻ നീട്ടിയതെന്നുമുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക