പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
തങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാൻ തങ്ങളുടെ സംഘം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിൽ മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സൂചനയൊന്നുമില്ലെന്നും ട്വിറ്റർ അധികൃതർ അറിയിച്ചു.
അതേസമയം, ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസർക്കാരിന്റെ ടീം പ്രവർത്തനങ്ങൾ തുടങ്ങിയതായി സർക്കാർ വൃത്തങ്ങളും അറിയിച്ചു. ഹാക്കറെ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക