താലിബാന് അഫ്ഗാനിസ്ഥാന് കീഴടക്കിയ സമയത്ത് മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ കരുണയുണ്ടാകണമെന്ന് യുഎസിനോടും പാശ്ചാത്യരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച് താലിബാന് ഭരണകൂടം.
പണം അനുവദിച്ചാല്‍ അത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായകമാവുമെന്നും താലിബാന് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്താഖി പറഞ്ഞു.
താലിബാന്, അഫ്ഗാന്റെ അധികാരം കൈയാളിയ ശേഷം യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അഫ്ഗാന് നല്‍കിയിരുന്ന സഹായധനം നിര്‍ത്തിവച്ചിരുന്നു.
താലിബാന് അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സാമ്പത്തീകമായി തകര്‍ന്നിരുന്ന അഫ്ഗാന് കൈതാങ്ങായിരുന്നത് ഈ വിദേശ സഹായമായിരുന്നു. ഈ സഹായധനമാണ് താലിബാന്റെ വരവോടെ മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക