സാധാരണക്കാര്‍ വിലക്കയറ്റം കാരണം നട്ടംതിരിയുമ്പോള്‍ ക്രിസ്മസ് – പുതുവല്‍സര ചന്ത ഒഴിവാക്കി കണ്‍സ്യൂമര്‍ഫെഡ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വര്‍ഷങ്ങളായി നടത്തിവന്ന സബ്സിഡി ചന്ത ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച ഫണ്ട് നല്‍കാത്തതും വരുമാനം ഗണ്യമായി കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം.
പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനത്തിനും തീവിലയാണ്. സപ്ലൈകോയെപ്പോലെ സാധാരണക്കാര്‍ക്ക് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കേണ്ട സംവിധാനമാണ് കണ്‍സ്യൂമര്‍ഫെഡും. സപ്ലൈകോയില്‍ ശനിയാഴ്ച ക്രിസ്മസ് പുതുവല്‍സര ചന്തകള്‍ തുടങ്ങിയെങ്കിലും കണ്‍സ്യൂമര്‍ഫെഡിന്റ ത്രിവേണി പോലുള്ള വില്പന കേന്ദ്രങ്ങളില്‍ ഒരനക്കവുമില്ല സാധാരണ സമയയങ്ങളില്‍ വിലക്കുറവുണ്ടെങ്കിലും ഉല്‍സവ കാലത്താണ് കണ്‍സ്യൂമര്‍ഫെഡില്‍ സബ്സിഡി വില്പന.
പതിമൂന്നിനം നിത്യോപയോഗസാധനങ്ങള്‍ അന്‍പത് ശതമാനം വരെ വില കുറച്ചുകൊടുത്തിരുന്നു. ഇത്തവണ ചന്തയില്ലെന്ന് ഉറപ്പായതോടെ കുറഞ്ഞവിലക്ക് സാധനങ്ങള്‍ വാങ്ങാനുള്ള വഴിയാണ് പാവങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കൊട്ടിയടയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക