തിരുവനന്തപുരം∙ യുട്യൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം 3 പ്രതികള്‍ക്കും മാർച്ച് 3ന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. ഇതോടെ കോടതി പ്രതികൾക്കെതിരെ വീണ്ടും സമൻസ് നടപടി സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്ത്രീകൾക്കെതിരായ വിഡിയോ ഉള്ളടക്കം യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2020 സെപ്റ്റംബർ 26നാണ് സംഭവം. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക