തെലങ്കാന: തെലങ്കാനയിലെ അത്തപ്പൂരിൽ കൊലക്കേസ് പ്രതിയായ ഭർത്താവ്നെ രക്ഷപ്പെടാൻ സഹായിക്കാൻ ഭാര്യ ഉത്തരാഖണ്ഡ് എസ്ടിഎഫ് പോലീസിനെയും രാജേന്ദ്രനഗർ പോലീസ് സംഘത്തെയും മുളകുപൊടി ഉപയോഗിച്ച് ആക്രമിച്ചു.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 353 വകുപ്പ് പ്രകാരമാണ് ഷമീം പർവീനെതിരെ കേസെടുത്തിരിക്കുന്നത്.
യുവതിയുടെ ഭർത്താവ് 2019 ലെ കൊലപാതക കേസിൽ ഉത്തരാഖണ്ഡ് പോലീസ് അന്വേഷിക്കുന്ന ആളാണെന്ന് കണ്ടെത്തി. ഹൈദരാബാദിലെ അത്താപൂരിലെ സുലൈമാൻ നഗറിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം.
ഇക്കാര്യം സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) പോലീസ് സംഘം വസീമിന്റെ വീട്ടിലെത്തി. രാജേന്ദ്രനഗർ പോലീസ് സ്റ്റേഷനിലെ മൂന്ന് കോൺസ്റ്റബിൾമാരും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പോലീസിനെ കണ്ടയുടൻ യുവതി എസ്ടിഎഫ് കോൺസ്റ്റബിൾ ചമൻകുമാറിനും പ്രാദേശിക കോൺസ്റ്റബിളിനും നേരെ മുളകുപൊടി എറിഞ്ഞു.
പോലീസുകാർ തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് അയല്ക്കാരെയും തെറ്റിദ്ധരിപ്പിച്ചു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ പ്രതി വസീം വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക