ഹൈദരാബാദിന് സമീപം ബാച്ചുപള്ളിയിലെ വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കാമ്പസ് ഹോസ്റ്റലിന്റെ പരിസരത്ത് ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിയെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി.
നാഗർകുർണൂൽ ജില്ലക്കാരനായ ശിവ നാഗു (18) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. 12 നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് കുട്ടി ചാടിയതെന്ന് ബാച്ചുപള്ളി എസ്ഐ ശിവ ശങ്കർ പറഞ്ഞു.
ഒന്നിലധികം പരിക്കുകളേറ്റ ശിവ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി എസ്ഐ പറഞ്ഞു.
ഡിസംബർ 23 വ്യാഴാഴ്ച രാവിലെ 6.30 ഓടെ ശിവ നാഗു തന്റെ മുറിയിൽ നിന്ന് തനിച്ചാകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇയാളുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
ഇതാദ്യമായല്ല തന്റെ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. 9, 10 ക്ലാസുകളിൽ പഠിക്കുമ്പോൾ ആത്മഹത്യ ചെയ്യാന് ശ്രമിച്ചിരുന്നു.
“സഹോദരിമാരോട് പല അവസരങ്ങളിലും അപമര്യാദയായി പെരുമാറിയതിൽ ഞാൻ ഖേദിക്കുന്നു. അമ്മയെ സ്നേഹിക്കുന്നു. ലവ് യു ഡാഡി,” ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. പിതാവ് സിആർപിഎഫിലെ ഹെഡ് കോൺസ്റ്റബിളാണ്.
ആത്മഹത്യാ കുറിപ്പ് വിശകലനത്തിനായി ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (സിആർപിസി) സെക്ഷൻ 174 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, ആത്മഹത്യയിൽ മാനേജ്മെന്റിനെ കുറ്റപ്പെടുത്തി വിദ്യാർത്ഥി സംഘടനകളും കുടുംബാംഗങ്ങളും കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കോളേജ് മാനേജ്മെന്റിന്റെ പീഡനവും സമ്മർദ്ദവും മൂലമാണ് ശിവ നാഗു ജീവിതം അവസാനിപ്പിച്ചതെന്ന് അവർ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക