എട്ടാം വയസിലേ പിതാവ് മരിച്ച് കുടുംബത്തിന് താങ്ങാവാന്‍ ഒരു ജോലിക്കായി ചെന്നൈയിലെത്തിയ സേതുമാധവന് ഒടുവില്‍ മലയാളസിനിമയിലെ വന്‍വൃക്ഷമായി.
വനം ഉദ്യോഗസ്ഥനായിരിക്കേ മരിച്ച പിതാവിന്റെ ജോലി ലഭിക്കാനായിരുന്നു പഠനമെങ്കിലും ചെന്നൈയിലെ ജീവിതത്തില്‍ നിന്ന് മുളപൊട്ടിയത് ജീവിതത്തിന്റെ പച്ചപ്പ് നിറഞ്ഞ സിനിമകളാണ്.
അഞ്ചു ദശകത്തിലേറെ സിനിമയ്ക്കൊപ്പമായിരുന്നു സേതുമാധവൻ. പുസ്തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകൾ ഏറെയും പിറന്നതു സാഹിത്യരചനകളിൽ നിന്നായിരുന്നു.
മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടു വന്നു. ആറു ഭാഷകളിലായി 65 സിനിമകൾ. മലയാള സിനിമാ സങ്കൽപങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നൽകിയ സിനിമകൾ ഇന്നും പഴയ മനസുകളിൽ ഹിറ്റാണ്.
1951 ൽ പുറത്തിറങ്ങിയ, സേലം തിയറ്റേഴ്സിന്റെ മമയോഗി എന്ന ചിത്രത്തിൽ രാമനാഥന്റെ സഹായിയായാണു തുടക്കം. സിംഹള ചിത്രമായ വീരവിജയത്തിലൂടെ 1961ൽ സ്വതന്ത്ര സംവിധായകനായി.
തുടന്നൊരു തമിഴ് ചിത്രം ചെയ്തു. അസോഷ്യേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ 1961ൽ നിമിച്ച ജ്ഞാനസുന്ദരിയായിരുന്നു ആദ്യ മലയാള ചിത്രം. കണ്ണും കരളും എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ കമല്‍ഹാസനെ പത്തുവര്‍ഷത്തിനുശേഷം കന്യാകുമാരിയിലെ നായകനാക്കി.
സത്യന് ഷീല ജോഡികളെ ഇരുപതോളം സിനിമകളില്‍ നായികാ നായകന്മാരാക്കി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍, സുരേഷ് ഗോപി ബാലതാരമായെത്തിയ ഓടയില്‍നിന്ന് എന്നിവയും സേതുമാധവന്റെ സിനിമകളാണ്.
ഡിഎംകെയിൽ നിന്നു പുറത്തായതിനു ശേഷം എംജിആര്‍ ആദ്യമായി അഭിനയിച്ച സിനിമ നാളെ നമതൈ സംവിധാനം ചെയ്തതും അദ്ദേഹം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക