സിൽവർലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ ഇ.ശ്രീധരൻ രംഗത്ത്. സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പിലായാൽ കേരളം രണ്ടായി വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശ വാദം തെറ്റാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത രീതിയിൽ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി നിര്‍മിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് വേണ്ടി വേലികൾ നിർമ്മിക്കുകയെന്നത് അപര്യാപ്തമായ കാര്യമാണ്. വെള്ളം ഒഴുകിപോകുന്നതിനുള്ള മാർഗങ്ങൾ എല്ലാം തടസപ്പെടും. മഴപെയ്താൽ കുട്ടനാട്ടിലുണ്ടാകുന്ന അവസ്ഥയായിരിക്കും മുഴുവനെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് വലിയ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും 393 കിലോമീറ്ററിലും 800 റെയില്‍വേ റോഡ് ഓവര്‍ ബ്രിജ്/റോഡ് അണ്ടര്‍ ബ്രിജുകള്‍ നിർമ്മിക്കേണ്ടി വരികയാണെങ്കിൽ കുറഞ്ഞത് ഓരോന്നിനും ഇരുപത് കോടി രൂപയെങ്കിലും ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് ഇ. ശ്രീധരൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക