ബംഗളൂരു: സ്ഥിരമായി ജോലിക്ക് പോകാത്തതിന് അച്ഛന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് യുവാവ് സ്വയം കുത്തിമരിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജെജെ നഗറില്‍ ഞായറാഴ്ചയാണ് യുവാവ് സ്വയം കുത്തിമരിച്ചത്. സ്ക്രാപ്പ് ഷോപ്പ് ജീവനക്കാരനായ സയ്യിദ് സഹീല്‍(23) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച ജോലിക്ക് പോകാതെ ടിവി കണ്ടുകൊണ്ടിരുന്ന സഹീലിനെ അബ്ബാസ് ശാസിച്ചു. ഇതില്‍ ദേഷ്യം പൂണ്ട യുവാവ് അടുക്കളയിലേക്ക് പോയി കത്തിയെടുത്ത് വയറില്‍ സ്വയം കുത്തുകയായിരുന്നു.
സഹീൽ അടുക്കളയിൽ കയറി തനിക്കും ഭര്‍ത്താവിനും നേരെ ആക്രോശിക്കുകയായിരുന്നെന്ന് രേഷ്മയുടെ പരാതിയിൽ പറയുന്നു. പിതാവ് ശാസിച്ചതിനുള്ള ദേഷ്യം കാരണം അയാൾ സ്വയം കുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി നിലത്തേക്ക് വലിച്ചെറിഞ്ഞ് ഹാളിലെ സോഫയിൽ ഇരുന്നു. സഹീൽ വേദന കൊണ്ട് കരയാൻ തുടങ്ങിയപ്പോഴാണ് സാരമായ പരിക്കാണെന്ന് രേഷ്മക്ക് മനസിലായത്. ജെജെ നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹീൽ മോശം കൂട്ടുകെട്ടില്‍ പെട്ടതിനെ തുടര്‍ന്ന് സ്ഥിരമായി ജോലിക്കു പോകാറില്ലെന്ന് അബ്ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക