മനുഷ്യന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തിയായി അമേരിക്കക്കാരൻ ഡേവിഡ് ബെന്നറ്റ്.
ബാൾട്ടിമോറിലെ ഏഴു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു ശേഷം 57 കാരനായ ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം 57 കാരനായ ഡേവിഡ് സുഖമായിരിക്കുന്നുവെന്ന് മേരിലാൻഡ് മെഡിസിൻ സർവകലാശാല തിങ്കളാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
മേരിലാൻഡ് സ്വദേശിയായ ഇയാൾക്ക് മാരകമായ ഹൃദ്രോഗമുണ്ടായിരുന്നു. രോഗിയായ ബെന്നറ്റിന് പന്നി ഹൃദയം “നിലവിൽ ലഭ്യമായ ഒരേയൊരു ഓപ്ഷൻ” ആയിരുന്നു.
സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നു. ഇത് വളരെ ആവേശമുണ്ടാക്കുന്ന കാര്യമാണ്. മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് – ഓപ്പറേഷന് നേതൃത്വം നല്കിയ മെഡിക്കൽ സെന്ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര് ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൗരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്ക്കുന്നവര് ഏറെയാണ്.
ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.
അതേ സമയം 57കാരനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില വളരെ ശ്രദ്ധപൂര്‍വ്വം നിരീക്ഷിക്കുകയാണ് മേരിലാൻഡ് മെഡിക്കൽ സെന്ററിലെ വിദഗ്ധ സംഘം. ഇത് ആറാഴ്ചയോളം തുടരും എന്നാണ് സൂചന.
ജനിതകമാറ്റം വരുത്തിയ ഹൃദയത്തെ മനുഷ്യ ശരീരം സ്വീകരിക്കുമോ അല്ല തിരസ്കരിക്കുമോ എന്നത് എനിയും അറിയാനുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക