കുട്ടികളിൽ വലിയ മാനസിക – ശാരീരിക മാറ്റങ്ങൾക്കും വഴിയൊരുക്കുന്ന ഒന്നാണ് മൊബൈൽ ഗെയിമുകൾ. ഓൺലൈൻ ഗെയിമുകൾക്ക് കുട്ടികൾ അടിമപ്പെടുകയും തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ പുതിയ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാർ മൊബൈൽ ഗെയിം ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ നിയമം കൊണ്ടുവരുമെന്നാണ് മധ്യപ്രദേശ് സർക്കാർ അറിയിക്കുന്നത്. മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രീ ഫയര്‍ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പതിനൊന്ന് വയസുകാരൻ ആത്മഹത്യ ചെയ്തിരുന്നു. തുടർന്നാണ് ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുവാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ തീരുമാനിക്കുന്നത്. നിയമം കൊണ്ടുവരുന്നതിനുള്ള കരട് ഏകദേശം തയ്യാറായിട്ടുണ്ട്. ഉടൻ തന്നെ അന്തിമ രൂപം നൽകും. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക