ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര ഥാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്തുള്ള ഹിന്ദു സേവാ കേന്ദ്രത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്കിയ മഹീന്ദ്ര ഥാര്‍ ജീപ്പ് ലേലം ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരെ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കി ബ്രിട്ടൻ
ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നടത്തിയതെന്നാണ് പൊതുവിൽ ഉയരുന്ന ആരോപണം. ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ഹിന്ദു സേവാ കേന്ദ്രം ഹർജി നൽകിയിരിക്കുന്നത്.
ലേല നടപടികള്‍ ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ ലേലം വിളിച്ചത്. ഇരുപത്തിഒന്ന് ലക്ഷം രൂപവരെ വാഹനത്തിനായി നൽകുവാൻ തയ്യാറായിരുന്നുവെന്നാണ് അമൽ മുഹമ്മദ് നേരത്തെ തന്നെ അറിയിച്ചിരുന്നത്.
സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം, നിലപാടിൽ മാറ്റം വരുത്തി ഗവർണർ
എന്നാൽ, ലേലം വിളിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തു. ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചു. ഇപ്പോൾ, ലേലം വിളിച്ച വണ്ടി ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമല്‍ മുഹമ്മദ് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക