ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം മൂന്ന് കിലോമീറ്ററായി ചുരുക്കി. 8.2 കിലോമീറ്ററായിരുന്നു ഈ ദൂരം. വിജയ്ചൗക്കില് നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.
ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തില്‍ 27000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. അതേസമയം, പരേഡില്‍ പങ്കെടുക്കുന്ന ടീമുകളിലെ അംഗങ്ങളുടെ എണ്ണവും കാണികളുടെ എണ്ണവും കൊവിഡ് കണക്കിലെടുത്ത് കുറച്ചിട്ടുണ്ട്. മുഖ്യാതിഥിയും ഉണ്ടായിരിക്കില്ല. 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിലുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക