ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥിയ്ക്ക് നേരെ ജനരോക്ഷം. സ്ഥാനാർഥിയുടെ വാഹനത്തിനു നേരെ കരിങ്കൊടി ഉയർത്തുകയും കല്ലും
മണ്ണുമെറിഞ്ഞ് ഓടിക്കുകയുമായിരുന്നു. ശിവാല്‍ഖാസിലെ ബിജെപി സ്ഥാനാർഥിയായ മനീന്ദര്‍പാല്‍ സിംഗിന് നേരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
മഹാരാഷ്ട്രയിലെ മൂന്നാമത്തെ കൊവിഡ് തരംഗം കുറഞ്ഞുവരുന്നതായി ആരോഗ്യമന്ത്രി
സംഭവത്തില്‍ മനീന്ദര്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും 85ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൂറില്‍ വോട്ട് ചോദിച്ച് എത്തിയപ്പോഴായിരുന്നു സംഭവം.
മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ജനങ്ങൾ അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് എത്തിയത്. അതേസമയം, ജനങ്ങൾ തങ്ങളുടെ ആളുകളാണെന്നും ഇവർക്ക് മാപ്പ് നൽകുന്നുവെന്നും മനീന്ദര്‍പാല്‍ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ല, സ്ഥാനാർഥിയുടെ വാഹനത്തിനൊപ്പമുണ്ടായിരുന്ന ഏഴ് കാറുകൾ കല്ലേറിൽ തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക