പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സഹായവുമായി നടൻ മമ്മുട്ടി. കേസ് നടത്തിപ്പിനായാണ് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സഹായം നൽകാമെന്നറിയിച്ച് അദ്ദേഹം നേരിട്ട് വിളിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു.
മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിൽ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ എത്തുമെന്നും കേസില്‍ നിയമോപദേശം നല്കാന് മമ്മൂട്ടി വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചെന്നുമാണ് റിപ്പോർട്ട്.
കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരുമെന്നും മധുവിന്റെ സഹോദരി പറഞ്ഞുവെന്നാണ് വിവരം.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക