സര്‍ക്കാര്‍ നിശ്ചയിച്ച ചാർജിനെക്കാൾ കൂടുതൽ തുട ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ കര്‍ശന നടപടി. ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 50 രൂപയാണ്.
തയ്യാറാക്കാം രുചികരമായ സ്ട്രോബെറി ബര്‍ഫി
എന്നാൽ ഇതിനു പകരം 110 രൂപയാണ് അക്ഷയ കേന്ദ്രം ഈടാക്കിയത്. ഇതോടെ അക്ഷയ കേന്ദ്രത്തിന് നേരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കാട്ടാക്കട കുറ്റിച്ചല്‍ അക്ഷയ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടെ അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രോജക്റ്റ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ വിസി പുനർ നിയമനത്തിന് നിർദ്ദേശം നൽകിയില്ല; സർക്കാർ വാദം തള്ളി രാജ് ഭവൻ
ആധാറുമായി ബന്ധപ്പെട്ട സേവന നിരക്കിന്റെ രസീത് പൊതു ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല, മാത്രമല്ല, ഉപഭോക്താവിന്റെ കൈയില്‍ നിന്നും സര്‍വീസ് ചാര്‍ജ്ജായി 110 രൂപ വാങ്ങിയതായി അക്ഷയ കേന്ദ്രം സംരംഭകന് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക