ജനിതകമാറ്റം വരുത്തിയ ഭക്ഷ്യസാധനങ്ങളെകുറിച്ചുള്ള കരട് ബില്ലില്‍ അഭിപ്രായം അറിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. കേരളം ഇക്കാര്യത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരിനെ അഭിപ്രായം അറിയിച്ചിട്ടില്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി തയ്യാറാക്കിയ ബില്ല് ഉപഭോക്താക്കളുടെ താല്പര്യമോ ആരോഗ്യസുരക്ഷയോ കണക്കിലെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി ഉയരുകയാണ്.
ജനിതകമാറ്റം വരുത്തിയ ഭക്ഷണം സംബന്ധിച്ച കരട് ബില്ലില്‍ കേരളത്തിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റോ ആരോഗ്യ, ഭക്ഷ്യ കൃഷി വകുപ്പുകളോ ഇതുവരെ സംയുക്ത ചര്‍ച്ച പോലും നടത്തിയിട്ടില്ല.
വിദേശരാജ്യങ്ങളില്‍ അംഗീകാരം ലഭിച്ച ജനിതകമാറ്റം വരുത്തിയ ഭക്ഷണ വസ്തുക്കള്‍ക്ക് വാതില്തുറന്നിടുന്നതാണ് കേന്ദ്രത്തിന്റെ ജി.എം ഭക്ഷണ ബില്‍. വിദേശത്ത് അംഗീകാരം ലഭിച്ച ജി.എം.ആഹാരസാധനങ്ങള്‍ പ്രത്യേക പരിശോധനകളില്ലാതെ ഇന്ത്യയിലും വില്‍ക്കാമെന്ന് ഉറപ്പിക്കുന്നതാണ് നിര്‍ദിഷ്ട നിയമം. കേന്ദ്ര സര്‍ക്കാരിന്റെ ഈ നയം ഏറെ അപകടകരമെന്നാണ് വിദഗ്ധര്‍ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക