നീറ്റ് പരീക്ഷയ്ക്കെതിരായ ബില്‍ തമിഴ്നാട് നിയമസഭാ പാസാക്കി. മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയ്ക്കെതിരായ ബില്‍ തമിഴ്നാട് പാസാക്കിയത് ശബ്ദവോട്ടിലൂടെ ഐകകണ്ഠേനയാണ്.
ഇതിനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുകയായിരുന്നു. എഐഎഡിഎംകെയും പിഎംകെയും ഉള്‍പ്പെടെ സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ട്.
നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നുമായിരുന്നു നിയമസഭയെ അഭിസംബോധന ചെയ്ത് എം.കെ സ്റ്റാലിന് പ്രതികരിച്ചു. ഇത് ഏഴാം തവണയാണ് ബില്‍ പാസാക്കുന്നതിനായി തമിഴ്നാട് പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്.
‘ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കൊത്തിവെക്കപ്പെടേണ്ട ദിനം’ എന്നാണ് ബിൽ പാസാക്കിയതിനു ശേഷം മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചത്. അതേസമയം, ബില്‍ പാസാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബി.ജെ.പി നേതാക്കള്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക