യുദ്ധഭീതി തുടരുന്ന യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്.
കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്നിലെ മലയാളികള്‍. രണ്ടായിരത്തി അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തോളം മലയാളികളാണ് യുക്രെയിനുള്ളത്.
യുദ്ധഭീതിയിലാണെങ്കിലും തങ്ങള്‍ സുരക്ഷിതരെന്ന് യുക്രെയ്നിലെ മലയാളി വിദ്യാര്‍ഥികള്‍. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാലകള്‍ അനുമതി നല്കി. ക്ലാസുകള്‍ ഒാണ്ലൈനാക്കി. നാട്ടിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്.
അതേസമയം, യുക്രെയിന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. യുക്രെയ്ന് അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും പുടിന് പറഞ്ഞു.
സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി. അതിനിടെ യുക്രെയിനില്‍ സൈബര്‍ ആക്രമണം.
പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. വിദേശകാര്യ, സാംസ്കാരികമന്ത്രാലയ സൈറ്റുകള്‍ക്കു നേരേയും ആക്രമണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക