തൃശൂർ: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവർത്തകൻ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി ജെ പി – ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂർ ജില്ല സെഷൻസ് കോടതി വിധിച്ചു.
2006 സെപ്തംബർ 24നാണ് കേസിന് ആസ്പപദമായ സംഭവം. ഒരു സംഘം ആർ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവർത്തകനായ ചെമ്പനേഴത്ത് രാജുവിന്റെ വീട്ടിലേക്ക് പുലർച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.
ആർ എസ് എസ് – ബി ജെ പി ആക്രമണത്തിൽ വെട്ടേറ്റ രാജു കൊല്ലപ്പെടുകയും ചെയ്തു. ഭാര്യയുടെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
ഇതിന് ഒന്നരമാസം മുമ്പ് വിവാഹിതനായ രാജു അവിടെ വിരുന്ന് സല്കാരത്തിന് എത്തിയതായിരുന്നു. അവിടെ വച്ചായിരുന്നു ആർ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം.
ആക്രമണത്തില്‍ രാജുവിന്റെ ഭാര്യയ്ക്കും, ഭാര്യ സഹോദരിക്കും പരിക്കേറ്റിരുന്നു. അക്രമം നടത്തിയവര്‍ പരിസരം വിട്ടുപോയിട്ടില്ലെന്ന ഭയം കാരണം രാജുവിനെ ഉടൻ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കായില്ല.
പിന്നീട് വിവരം അറിഞ്ഞെത്തിയവരാണ് രാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റ് രക്തംവാര്‍ന്നാണ് രാജുമരിച്ചത്.
രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രൻ, കിഷോർ, ഷാജി എന്നിവരെയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളായ കൊലപാതകം, അന്യായമായി സംഘം ചേരൽ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. കേസിൽ 2 പേരെ കോടതി വെറുതെ വിട്ടു.
യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക