റഷ്യ– യുക്രെയ്ന് രണ്ടാംഘട്ട സമാധാന ചര്‍ച്ച ബെലാറൂസ് അതിര്‍ത്തിയില്‍ തുടങ്ങി. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമെന്ന് യുക്രെയ്ന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ്. സാധാരണക്കാര്‍ക്കായി സുരക്ഷിത പാത ഒരുക്കണമെന്നും യുക്രെയ്ന്. യുക്രെയ്ന്റെ സമ്പൂര്‍ണ നിരായുധീകരണം ലക്ഷ്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിൻ.
ചര്‍ച്ചകള്‍ വൈകിപ്പിക്കാന്‍ യുക്രെയ്ന് ശ്രമിച്ചാല്‍ ഉപാധികള്‍ വര്‍ധിപ്പിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വ്ലാഡിമര്‍ പുട്ടിന്റെ പ്രതികരണം. യുക്രെയ്നിലുള്ള റഷ്യയുടെയും റഷ്യന്‍ പൗരന്മാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇതിന് അധികാരം നല്കുന്ന നിയമത്തിന് യുക്രെയ്ന് പാര്‍ലെന്റിന്റെ അനുമതി.
ചെര്‍ണീവില്‍ വ്യോമാക്രമണം. രണ്ട് സ്കൂളുകളും സ്വകാര്യ കെട്ടിടവും തകര്‍ന്നു. ഒന്പതുപേര് കൊല്ലപ്പെട്ടെന്ന് ഗവര്‍ണര്‍. നാലുപേര്‍ക്ക് പരുക്ക്. കീവിനടുത്തുള്ള ചെര്‍ണിവില്‍ ഇന്ധനസംഭരണശാലയ്ക്കുനേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ടാങ്കുകളില്‍ തീപടര്‍ന്നു. ഹാര്‍ക്കിവില്‍ ശക്തമായ പോരാട്ടമാണെങ്കില്ും യുക്രെയ്ന് സഖ്യം പിടിച്ചു നില്‍ക്കുന്നുണ്ട്.
ചെര്ണിവ്സിയില് ആശുപത്രിക്കു നേരെ മിസൈല്‍ ആക്രമണമുണ്ടായി. ഖേഴ്സണ്‍ പിന്നാലെ തെക്കന്‍ തീരമേഖലയിലെ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനുള്ള ശ്രമമമാണ് റഷ്യ നടത്തുന്നത്. മരിയൂപോളും ഒഡേസയുമാണ് പ്രധാനലക്ഷ്യങ്ങള്‍. ഇവ പിടിച്ചാല്‍ കരിങ്കടല്‍ തീരത്തെ അതിര്‍ത്തി പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും.
പടിഞ്ഞറാന്‍ അതിര്‍ത്തിയിലും റഷ്യ സൈനിക വിന്യാസം നടത്തുന്നതായി യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ ആണവയുദ്ധം ആഗ്രഹിക്കുന്്നില്ലെന്ന് പറഞ്ഞ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്്റോവ് യുക്രെയ്്നെ സൈനികമായി ദുര്‍ബലമാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക