വഖഫ് നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന് പറഞ്ഞു. നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിടുന്നതിനെ സംബന്ധിച്ച് നിയമസഭയില്‍ ഇന്ന് ബഹളം നടന്നു.
ഹിജാബ് വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കേരള ഗവര്‍ണര്‍
കഴിഞ്ഞ വര്‍ഷമാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിയ്ക്ക് വിട്ടത്. ഇക്കാര്യത്തിൽ ആശങ്കയറിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ലെന്നും മന്ത്രി വ്യക്തമാക്കി.
ബസിൽ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, തീരുമാനം പിന്‍വലിക്കും വരെ സമരം നടത്തുമെന്ന് മുസ്ലീംലീഗ് അഭിപ്രായപ്പെട്ടു. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക