തിരുവനന്തപുരം: ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനമെന്ന് എ കെ ബാലൻ.
വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല. വയൽ കിളികൾ എവിടെ പോയി. അവരുടെ നേതാക്കൾ ഇന്ന് സി പി എമ്മിലാണെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതി നിർദേശം പരിഗണിക്കും എന്നിട്ടും ആശങ്ക ഉണ്ടെങ്കിൽ അത് ദുരീകരിക്കും. വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കുമെന്ന് എ കെ ബാലന് പറഞ്ഞു. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കും.
കെ റെയിൽ നടപ്പിലാക്കിയാൽ ജന്മത്ത് യുഡിഎഫ് അധികാരത്തിൽ വരില്ല എന്ന തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഇത്. കമ്മ്യൂണിസ്റ്റുകാർക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് കൊടുക്കരുതെന്ന് പ്രചരിപ്പിച്ച ആളാണ് കെ സുധാകരൻ.
കോൺഗ്രസ് നേതാക്കള്‍ സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസ് ഒലിച്ചു പോകുമോ. സുധാകരൻ ഉള്ളടത്തോളം ഇത് തുടരുമെന്നുമെന്നും എ കെ ബാലന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക