ബെയ്ജിങ്: ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. പ്രാദേശിക മൈനിങ് കമ്പനിയുടെ സുരക്ഷാ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
തെക്കൻ ചൈനയിലെ വുഷു നഗരത്തിനു സമീപമുള്ള പർവതയിടുക്കിലാണ് വിമാനം വീണതെന്നാണ് വിവരം. പർവതയിടുക്കിലേക്കു വിമാനം കൂപ്പുകുത്തുന്ന ദൃശ്യങ്ങളാണു പുറത്തു വന്നിരിക്കുന്നത്.
വുഷുവിനടുത്തുള്ള ടെങ് കൗണ്ടി മലനിരകളിൽ വിമാനം തകർന്നു വീണതോടെ പ്രദേശത്തു തീപടർന്നതായും റിപ്പോര്‍ട്ടുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അന്വേഷണത്തിനു ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
Crash site pic.twitter.com/8qJWYK8FhS
— ChinaAviationReview (@ChinaAvReview) March 21, 2022
കുൻമിങ്ങിൽനിന്ന് ഗ്വാങ്ഷൂവിലേക്കുള്ള വിമാനം, പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11 നാണ് പുറപ്പെട്ടത്. ഗ്വാങ്ഷൂ മേഖലയിലെ വുഷു നഗരത്തിനു മുകളിലെത്തിയപ്പോൾ ഉച്ചയ്ക്ക് 2.22നു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
3.05നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വിമാനം പൂർണമായും തകർന്നെന്നും അപകടമുണ്ടായ പ്രദേശം കത്തിനശിക്കുന്നത് താൻ കണ്ടുവെന്നും ഒരു ഗ്രാമീണൻ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക