ഡ്രൈവിങ് ലൈസന്‍സിന് ശേഷം ജനഗണമന എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ചെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ചും ചിത്രത്തിന് വേണ്ടി എടുത്ത ചില വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് സുരാജ്.
ചിത്രത്തിന്റെ കഥ തന്നെയാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. പിന്നെ സംവിധായകനെ വളരെ നേരത്തെ അറിയാം. കഥ കേട്ടപ്പോള്‍ തന്നെ ഭയങ്കര ഇന്ററസ്റ്റിങ് ആയി തോന്നി. മറ്റേ വേഷം ചെയ്യുന്നത് ആരാണെന്ന് ഡിജോയോട് ചോദിച്ചപ്പോള്‍ ആളായിട്ടില്ലെന്നും എന്താണ് ചെയ്യുകയെന്നും ചോദിച്ചു. പൃഥ്വിരാജുണ്ട്, ഒന്ന് പോയി പറഞ്ഞു നോക്കെന്ന് ഞാന്‍ പറഞ്ഞു.
പക്ഷേ പോയി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രാജു എന്നെ വിളിച്ചു, അണ്ണാ ഞാന്‍ കഥ കേട്ടു, നിങ്ങളോ പൃഥ്വിരാജ് അതോ ഞാനോ പൃഥ്വിരാജ് എന്ന് ചോദിച്ചു.
എന്നിട്ട് അദ്ദേഹം തന്നെ അത് പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചു. വലിയ സന്തോഷമാണ്, സുരാജ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നിങ്ങളാണോ പൃഥ്വിരാജ് ഞാനാണോ പൃഥ്വിരാജ് എന്ന് താന്‍ ചോദിച്ചതിന് പിന്നില്‍ ഒരു കാര്യം ഉണ്ടായിരുന്നെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
കുറച്ചുകാലം മുന്‍പ് നമ്മള് ഈ സിനിമയുടെ കഥ കേള്‍ക്കുകയാണെങ്കില്‍ സുരാജ് ചെയ്ത ക്യാരക്ടറിലേക്ക് ചിലപ്പോള്‍ ആദ്യം കാസ്റ്റ് ചെയ്യാമെന്ന് ചിന്തിക്കുന്നത് എന്നെയൊക്കെയായിരിക്കും. അങ്ങനത്തെ ഒരു പൊലീസ് ഓഫീസറാണ്. അതുകൊണ്ട് തന്നെ ആ കഥാപാത്രം സുരാജ് വെഞ്ഞാറമൂട് ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.പൃഥ്വിരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക