കോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോഴിക്കോട് താമരശ്ശേരിയിൽ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഫിനിയ. ഭർത്താവ് ഷാജിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതിക്കാരിയായ ഫിനിയ ആരോപിച്ചു.
തന്നെയും അമ്മയെയും ഷാജി നിരന്തരം മർദിച്ചു. പീഡനം സഹിക്കാനാകാതെ ഒരുവ വർഷം മുമ്പ് പൊലീസിൽ പരാതി നൽകി.
എന്നാൽ താമരശേരി സ്റ്റേഷനിലെ എസ്ഐ ഷാജിക്കൊപ്പം നിന്ന് കേസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചത്. തന്നെ നിർബന്ധിച്ച് ഒപ്പിടുവിച്ചാണ് കേസ് ഒത്തു തീർപ്പാക്കിയെന്നും ഫിനിയ കുറ്റപ്പെടുത്തുന്നു.
വർഷങ്ങളായി ഷാജിയില്‍നിന്നും തനിക്ക് ക്രൂരമർദനമേല്ക്കുന്നുണ്ടെന്ന് ഫിനിയ പറയുന്നു. ഉപദ്രവം സഹിക്കാനാകാഞ്ഞപ്പോഴെല്ലാം പൊലീസിന് മുന്നില്‍ പരാതിയുമായെത്തിയത്.
എന്നാല്‍ എപ്പോഴും ഷാജിക്കൊപ്പമാണ് പൊലീസ് നിന്നത്. ഒരു വർഷം മുന്‍പ് അമ്മയെയും തന്നെയും വീട്ടില്‍വച്ച് ഷാജി മർദിച്ചപ്പോഴാണ് പരാതി എഴുതി നല്‍കിയത്. തുടർന്ന് ഷാജി സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചതോടെ കേസ് ഒത്തുതീർപ്പാക്കാന്‍ എസ്ഐയടക്കം നിർബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക