എം സി ജോസഫൈനിനെതിരെയുള്ള വിദ്വേഷ പ്രചരണം കേരളീയ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്തരിച്ച സിപിഐഎം നേതാവ് എം സി ജോസഫൈനിനെതിരെ ഒരു വിഭാഗം ഇപ്പോഴും വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മരണാനന്തരവും വേട്ടയാടല്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈന്’ എന്നും മന്ത്രി വ്യക്തമാക്കി.
ജോസഫൈന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. അതേസമയം, ആ മരണം സങ്കടപ്പെടുത്തുകയും ചെയ്യുന്നു. ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു മരണം വരെയും അവർ പ്രവർത്തിച്ചത്. സ്വന്തം മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് കൈമാറുകയും ചെയ്തു. അക്കാര്യം സഖാവ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോള്‍ അന്തരീക്ഷത്തില്‍ വിപ്ലവ മുദ്രാവാക്യമുയര്‍ന്നുള്ള വിടവാങ്ങല്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക