ബീജിങ്: യുഎസിന്റെ സഖ്യ രാജ്യങ്ങളും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന കിഴക്കന്‍, ദക്ഷിണ ചൈനാ കടലില്‍ പട്രോളിംഗിനായി ചൈനയുടെ ഏറ്റവും പുതിയ ജെ 20 ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളിറക്കുന്നു.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സുരക്ഷയും സമുദ്ര താല്പര്യങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനായാണ് ജെ 20 യുദ്ധ വിമാനങ്ങള്‍ ഇറക്കുന്നതെന്നാണ് ചൈനീസ് സൈന്യം പറയുന്നത്.
നേരത്തെ തന്നെ ചൈനയുടെ പക്കൽ ജെ 20 യുദ്ധ വിമാനങ്ങള്‍ ഉണ്ട്. പക്ഷെ റഷ്യന്‍ നിര്‍മിത എഞ്ചിനുകളായിരുന്നു ഇവയ്ക്ക്. ഇപ്പോള്‍ ചൈന തന്നെ നിര്‍മ്മിച്ചിരുന്ന 5-ാം തലമുറയില്‍ പെട്ട ജെ 20 വിമാനങ്ങള്‍ക്ക് ഇരട്ട എഞ്ചിനാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ‘എയര്‍ ഷോ ചൈന’യില്‍ വെച്ചാണ് പുതിയ ജെ 20 മോഡല്‍ പുറംലോകം കാണുന്നത്. അടുത്തിടെ ഇവ യുഎസിന്റെ എഫ് 35 യുദ്ധ വിമാനവുമായി ചെറിയ തോതിൽ കൊമ്പ് കോർക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക