ഇടുക്കി: രവീന്ദ്രന് പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മുൻ ദേവിക്കുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ എംഐ രവീന്ദ്രൻ.
താന്‍ നല്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരേയുള്ള കേസില്‍ കക്ഷി ചേരും. ഇതിനായി വക്കീലിന് കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ ഒമ്പത് വില്ലേജുകളില്‍ ബക്കറ്റ് പിരിവ് നടത്തുമെന്നും എം ഐ രവീന്ദ്രന് അറിയിച്ചു.
റവന്യൂ വകുപ്പ് ഭരിക്കുന്നത് ജോയിന്റ് കൗണ്‍സിലാണ്. അവർ എഴുതി നല്കുന്നതേ ഇവിടെ നടക്കുകയൊളളു. മൂന്നാറിലെ റിസോര്‍ട്ടുകളില്‍ നിന്നും ഭരണകക്ഷി നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്നും രവീന്ദ്രന് ആരോപിച്ചു.
പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും രവീന്ദ്രൻ അറിയിച്ചു.
കോടിയേരിയോട് കെവി തോമസ് പട്ടയങ്ങൾ അനധികൃതമായി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂ വകുപ്പ് 530 രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാൻ ഉത്തരവിട്ടത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ശേഷമായിരുന്നു നടപടി.
1999ല്‍ ദേവികുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരിക്കെയാണ് എംഐ രവീന്ദ്രന് പട്ടയങ്ങൾ അനുവദിച്ചത്. ദേവികുളം പഞ്ചായത്തിലെ ഒന്‍പത് വില്ലേജുകളിലുള്ള പട്ടയങ്ങളാണ് റദ്ദാക്കിയത്.
11 മണിക്ക് വാര്‍ത്താസമ്മേളനം രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കി കൊണ്ടുള്ള ഉത്തരവില്‍ സിപിഎമ്മിന് പുറമെ സിപിഐയിലും കനത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
സംസ്ഥാന നേതൃത്വം ഉത്തരവിനെ പിന്തുണച്ചപ്പോള്‍ ജില്ലാ നേതൃത്വം വിയോജിപ്പ് കടുപ്പിക്കുകയാണ് ഉണ്ടായത്. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നിരുന്നു.
ഉത്തരവ് പൂര്‍ണമായി വായിച്ചാല്‍ ആശങ്ക ഉണ്ടാകില്ലെന്നായിരുന്നു പിന്തുണക്കുന്നതിന് കാനം നൽകിയ വിശദീകരണം.
ചിന്തയും, ജെയ്ക് സി തോമസും പരിഗണനയില്‍ ഒരു ഉപകാരവുമില്ലാത്ത പട്ടയങ്ങളാണ് റദ്ദാക്കിയതെന്നായിരുന്നു റവന്യൂ മന്ത്രി കെ രാജന് നൽകിയ വിശദീകരണം.
രവീന്ദ്രന് പട്ടയങ്ങള്‍ തിരികെ വാങ്ങി അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയം നല്‍കുമെന്നും, പട്ടയങ്ങളുടെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 2019 ലെ ഇടത് സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് ഇപ്പോഴത്തെ നടപടി. നടപടിക്രമങ്ങളില്‍ വീഴ്ച്ച ഉള്ളതുകൊണ്ടും, നിയമസാധുത ഇല്ലാത്തതു കൊണ്ടുമാണ് റദ്ദാക്കുന്നതെന്നും കെ രാജന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക