കൊച്ചി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിനെതിരെ ഡിവൈഎഫ്ഐ നേതാവ് കെഎസ് അരുണ്‍കുമാര്‍.
ബദലുകള്‍ ഇല്ലാതെ നുണപ്രചാരത്തിന്റെ വേദിയായി സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയുടെ സംവാദം എന്നായിരുന്നു കെഎസ് അരുണ്‍കുമാറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇന്നലെ നടന്ന ബദല്‍ സംവാദത്തില്‍ ആറംഗ പാനലായിരുന്നു പങ്കെടുത്തത്.
പദ്ധതിയെ അനുകൂലിച്ച് കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചറിയ പി ഐസകും ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായരുമായാരുന്നു പങ്കെടുത്തത്.
പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ മുന്‍ സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ, പ്രൊഫ. ആര്‍വിജി മേനോന്, ജോസഫ് സി മാത്യു, ശ്രീധര്‍ രാധാകൃഷ്ണന് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എംജി രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്‍.
നിലവിലെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും അഭിപ്രായമുയര്‍ന്നു. വിശദമായ പഠനത്തിന് സാങ്കേതിക സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സില്‍വര്‍ലൈനിനെ അനുകൂലിക്കുന്ന കുഞ്ചറിയ പി ഐസക് നിര്‍ദേശിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്ഥലം ഏറ്റെടുക്കണം. ഓരോ ഘട്ടമായി വേണമെങ്കിലും പദ്ധതി നടപ്പാക്കാം. കല്ലിടല്‍ വിവാദം അനാവശ്യമായ ആവേശം കാരണം ഉണ്ടാകുന്നതാണെന്നും കുഞ്ചറിയ പറഞ്ഞു.
വാര്‍ത്ത നിഷേധിച്ച് ലാലി വിന്‍സെന്റ് സില്‍വര്‍ലൈന്‍ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്ന് മുന്‍ സിസ്ട്രാ കണ്‍സള്‍ട്ടന്റ് അലോക് കുമാര്‍ വര്‍മ്മ സംവാദത്തില്‍ അഭിപ്രയപ്പെട്ടു.
പദ്ധതിയെ കുറിച്ച് അടിസ്ഥാന പഠനം പോലും നടന്നിട്ടില്ല. ചെലവ് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വിശദമായ പദ്ധതി പഠനത്തിന് രണ്ട് വര്‍ഷമെങ്കിലും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംവാദത്തിലേക്ക് കെ റെയിലിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നെങ്കിലും അധികൃതര്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് പിന്മാറുകയായിരുന്നു.
ഇനി ബദല്‍ സംവാദങ്ങളല്ല, തുടര്‍ സംവാദങ്ങളാണു വേണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറിയത്. സുതാര്യതയോടും സന്തുലനത്തോടെയുമാണ് സംവാദം നടത്തുന്നതെന്ന് തെളിയിക്കാന്‍ ജനകീയ പ്രതിരോധ സമിതിക്ക് കഴിഞ്ഞില്ലെന്നും കെ റെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രില്‍ 28ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്ന് പിന്മാറിയ അതേ പാനല്‍ തന്നെയാണ് ബദല്‍ സംവാദത്തില്‍ പങ്കെടുത്തത്.
നന്ദാവനം പാണക്കാട് ഹാളിലാണു സംവാദം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക