ഭൂമി അളന്നു നൽകുവാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് മുൻ വില്ലേജ് ജീവനക്കാരനടക്കം നാല് പേരെ വിജിലൻസ് പിടികൂടി. പാലക്കാട് കടമ്പഴിപ്പുറം ഒന്ന് വില്ലേജിലാണ് സംഭവം. കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെയാണ് നാല് പേരെ കടമ്പഴിപ്പുറം ഒന്ന് വില്ലേജ് ഓഫീസിൽ നിന്നും വിജിലൻസ് പിടികൂടിയത്.
ചെറുനാരങ്ങ ആറ് മാസം വരെ ഫ്രഷായി വയ്ക്കണോ?; ഈ ടിപ് ഒന്ന് പരീക്ഷിച്ച് നോക്കൂ
കടമ്പഴിപ്പുറം ഒന്ന് വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, ഒരു താത്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കടമ്പഴിപ്പുറം തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നൽകുന്നതിന് 50000 രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്.
കറുത്ത നീളമേറിയ തലമുടി…! നീളവും കരുത്തുമുള്ള തലമുടിക്ക് ശ്രദ്ധിക്കാം ഈ ആറു കാര്യങ്ങള്‍
കൈക്കൂലി ആവശ്യപ്പെട്ട വിവരം സ്ഥല ഉടമ ഭഗീരഥൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പണം നൽകാനായി ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കടമ്പഴിപ്പുറം വില്ലേജ് ഓഫീസിൽ എത്തുകയും, പണം നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ രഹസ്യ പരിശോധനയിൽ പണവുമായി ഈ നാലു പേരെയും കയ്യോടെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക