പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി. പോലീസിന് കൊടുത്ത മൊഴി സാക്ഷിയായ ഉണ്ണികൃഷ്ണനാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മൊഴി നൽകിയതെന്ന് ഉണ്ണികൃഷ്ൻ കോടതിയെ അറിയിച്ചു.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നെന്ന് ആവര്‍ത്തിച്ച് മധുവിന്റെ കുടുംബം ഇന്നലെ വീണ്ടും രംഗത്ത് വന്നിരുന്നു. പതിമൂന്നാം സാക്ഷി സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായി മധുവിന്റെ അമ്മ മല്ലി പറയുന്നു. കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിന്റെ കുടുംബം പറയുന്നു.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് 2022 ഫെബ്രുവരിയില്‍ നാല് വര്‍ഷം തികഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക