വധശ്രമവും കവർച്ചയും പതിവാക്കിയ അന്തർസംസ്ഥാന സംഘത്തിലെ ക്രമിനലുകളാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കൃത്യത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ചൊവ്വാഴ്ച്ച രാത്രിയിലാണ് വെങ്ങാനൂർ സ്വദേശി വിഷ്ണുവിനെ കാർ പണയത്തിന് എടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയത്. രഹസ്യ സങ്കേതത്തിൽ എത്തിച്ച് യുവാവിനെ ഭിഷണിപ്പെടുത്തിയും ക്രൂരമായി മർദ്ദിച്ചും വാഹന വിൽപ്പന കരാറിൽ ഒപ്പിടുവിച്ചു. ഇയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാലയും തട്ടിയെടുത്തു.
സംഭവശേഷം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ സംഘം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് വെള്ളറട പാലീസിന്റെ പിടിയിലായത്. വെള്ളറട സ്വദേശി നന്ദു , വേങ്കോട് സ്വദേശി ഉദയൻ , നിലമാമൂട് സ്വദേശി അജിത്ത് എന്നിവരാണ് പൊലീസിന്റെ വലയിൽ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക