കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ മന്ത്രി കെടി ജീലിലിനെതിരെയും പി ശ്രീരാമകൃഷ്ണനെതിരെയും ഗുരുതര വെളിപ്പെടുത്തലുകളുമായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗുരുതര വെളിപ്പെടുത്തല്‍ അടങ്ങിയിരിക്കുന്നത്.
കെടി ജലീലിനെതിരെ വമ്പന്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ നടത്തുമെന്ന് സ്വപ്ന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്നും
ഇതിനായി ഷാർജയിൽ വെച്ച് ഭരണാധികാരിയെ കണ്ടുവെന്നും സ്വപ്ന ആരോപിക്കുന്നു. ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസൽ ജനറലിന് കൈക്കൂലി നൽകി.
പണം അടങ്ങിയ ബാഗ് ഏല്‍പ്പിച്ചത് സരിത്തിനെയാണ് . പണം കോണ്‍സല്‍ ജനറലിന് നല്കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു.
ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നും സ്വപ്ന ആരോപിക്കുന്നു. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന് എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക