മഹരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എ.ടി.എമ്മാണ് പണമെടുക്കാനെത്തുന്നവർക്ക് അഞ്ചിരട്ടി തിരിച്ചു നൽകിയത്. ഈ എ.ടി.എമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയ ഒരാൾക്ക് 500-ന്റെ അഞ്ച് നോട്ടുകള്‍ ലഭിച്ചു.
ഒരിക്കല്‍ കൂടി 500 രൂപ പിന്‍വലിച്ചപ്പോൾ വീണ്ടും ലഭിച്ചത് അഞ്ഞൂറിന്റെ അഞ്ച് നോട്ടുകള്‍ തന്നെ. രണ്ട് തവണയായി ആയിരം രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ചതാകട്ടെ 5000 രൂപയും. നാഗ്പുരിലെ കപര്ഖേഡ എന്ന പട്ടണത്തിലാണ് സംഭവം. ഉപഭോക്താക്കൾക്ക് അഞ്ചിരട്ടി പണം നൽകുന്ന എ.ടി.എമ്മിന്റെ വിവരം അറിഞ്ഞ് ഇവിടെ നിന്ന് പണം പിൻവലിക്കാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ബാങ്കിലെ ഒരു കസ്റ്റമർ ഇക്കാര്യം പൊലീസിൽ അറിയിച്ചതോടെയാണ് സ്ഥലത്തെ തിരക്ക് കുറഞ്ഞത്. പൊലീസെത്തി എ.ടി.എം അടച്ചിട്ടു. എ.ടി.എമ്മിൽ നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് ഇതിന് കാരണമായത്. സംഭവത്തില്‍ ഇതുവരെ ബാങ്ക് അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക