ദില്ലി: ‘ജോലി രാജി വെയ്ക്കണം, കടല്‍ത്തീരത്ത് പോയി വെറുതെ കാറ്റ് കൊണ്ടിരിക്കണം’. വന്‍ ശമ്പളമുളള ഒരു ജോലി രാജി വെക്കാന്‍ നൽകിയ കാരണമാണ് ഇപ്പോൾ വൈറൽ. ആന്‍ഡ്രൂ ഫോര്‍മിക എന്നയാളാണ് 68 ബില്യണ്‍ ഡോളര്‍ മൂല്യമുളള ലണ്ടന്‍ ആസ്ഥാനമായുളള ജൂപിറ്റര്‍ കമ്പനിയിലെ ജോലി രാജി വയ്ക്കാൻ ഇത്തരമൊരു കാരണം നൽകിയത്.
2019ലാണ് ആൻഡ്രൂ കമ്പനിയിൽ ചേർന്നത്. ഉയർന്ന പദവി, ഉയർന്ന ശമ്പളം. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ആൻഡ്രൂ ഒരു സുപ്രഭാതത്തിൽ രാജിവയ്ക്കാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു. ഒക്ടോബർ 1 വരെ മാത്രമേ സേവനം ലഭ്യമാകൂവെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ജൂപ്പിറ്ററിൽ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസർ പദവി വഹിക്കുന്ന മാത്യു ബീസ്ലി ആണ് ആന്‍ഡ്രൂ ഫോര്മികയ്ക്ക് പകരം ചുമതലയേല്‍ക്കുക
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആൻഡ്രൂ രാജിവച്ചത്. ജോലി രാജിവച്ച ശേഷം, ആൻഡ്രൂ തന്റെ നാടായ ഓസ്ട്രേലിയയിലേക്ക് മടങ്ങാനും പ്രായമായ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു. “വീട്ടിലെത്തിയ ശേഷം, ബീച്ചിൽ പോയി ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ആൻഡ്രൂ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക