തൃശ്ശൂര്‍: കടം വാങ്ങിയ രൂപ തിരികെ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് അക്രമത്തില്‍. അക്രമത്തില്‍ തമിഴ് നാട് സ്വദേശികള്‍ക്ക് വെട്ടേറ്റു.
കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ രണ്ട് പേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവർക്കാണ് വെട്ടേറ്റത്.കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടം കൊടുത്ത 2000 രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്.
തമിഴ്നാട് സ്വദേശികൾ മുമ്പ് പെരുമ്പിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. കല്ല് കൊത്ത് തൊഴിലാളികളാണിവർ. സുഹ്യത്തുകളായ ഇവരിൽ നിന്ന് രണ്ടായിരം രൂപ കണ്ണൻ കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക